Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat Member

Kannur

മൺവെട്ടിയുമായെത്തി വെള്ളക്കെട്ട് ഒഴിവാക്കി പഞ്ചായത്തംഗം

കേളകം: വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണാൻ വൈകിയതോടെ ജനപ്രതിനിധി തന്നെ കൈക്കോട്ടുമായി ഇറങ്ങി വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ച് മാതൃകയായി. കേളകം പഞ്ചായത്തിലെ നാരങ്ങത്തട്ട് വാർഡ് മെംന്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ കെ.എ. അബ്ദുൾ സലാമാണ് മുഴുവൻ ജനപ്രതിനിധികൾക്കും മാതൃകയായി മാറിയത്. തുടർച്ചയായ മഴയെ തുടർന്ന് അടക്കാത്തോട്-കരിയംകാപ്പ് റോഡിലെ എട്ടിടങ്ങളിലായിരുന്നു വെള്ളക്കെട്ട് രൂപപ്പെട്ടത്. കൈക്കോട്ടുമായി വെള്ളക്കെട്ടുള്ള ഭാഗങ്ങളിലെത്തിയ അബ്ദുൾ സലാം മൺകൂനകളും വെള്ളക്കെട്ടിനു കാരണമാകുന്ന മറ്റു വസ്തുക്കളും നീക്കം ചെയ്താണ് വെള്ളക്കെട്ടുകൾ ഒഴിവാക്കിയത്.

സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ദിവസേന ഉപയോഗിക്കുന്ന റോഡിലാണ് മഴയെ തുടർന്ന് വലിയ വെള്ളക്കെട്ടും ചെളിയും രൂപപ്പെട്ടിരുന്നത്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ അടിയന്തര ഇടപെടലെന്ന നിലയിലാണ് അബ്ദുൾ സലാം നേരിട്ട് രംഗത്തെത്തിയത്. "ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടിട്ടും കാത്തിരിക്കാനാകില്ല. നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉടൻ ചെയ്യണം' എന്ന നിലപാടോടെയാണ് പ്രവർത്തിച്ചതെന്ന് അബ്ദുൾ സലാം പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധി നേരിട്ട് ഇറങ്ങിയതിനെ പ്രദേശവാസികൾ അഭിനന്ദിച്ചു.

Kerala

പഞ്ചായത്തംഗവും അമ്മയും ജീവനൊടുക്കി; കള്ളക്കേസിൽ കുടുക്കിയെന്ന് ആതമഹത്യാക്കുറിപ്പ്

തിരുവനന്തപുരം ∙ വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്.

വീടിന്‌ പിൻവശത്തുള്ള ചായ്പിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ‌ആത്മഹത്യക്കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചുനൽകിയിരുന്നു.

തനിക്കെതിരെ വ്യാജ ജാതിക്കേസും മോഷണക്കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.

പ്രദേശവാസികളായ വിനോദ്, സന്തോഷ്‌, അജയൻ, ബിനി സത്യൻ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിലുണ്ട്. കോൺഗ്രസ് പ്രവർത്തകനാണ് വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറായ അരുൺ.

Latest News

Corehub Up